കോഴിക്കോട് ജില്ലയിലെ ജനകീയ പാലിയേറ്റീവ് കെയർ ക്ലിനിക്കുകളുടെ കൂട്ടായ്മയായ കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് KIP പുതിയ കാലയളവ് മുതൽ ഏരിയാ ഘടനകൾക്ക് പകരം സോണൽ ഘടനകൾക്ക് രൂപം നൽകാൻ തീരുമാനമെടുത്തതിന്റെ ഭാഗമായി കിപ് മേപ്പയൂർ എരിയാ കമ്മറ്റി പ്രവർത്തനം അവസാനിപ്പിച്ചു. അതിനായി വിളിച്ചു ചേർത്ത യോഗം ജൂലായ് 15 ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് മേപ്പയൂർ പാലിയേറ്റീവ് കെയറിൽ വെച്ച് നടന്നു.ഏരിയാ ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര അധ്യക്ഷനായി.കിപ് ജനറൽ സെക്രട്ടറി എം.കെ കുഞ്ഞമ്മദ് മാസ്റ്റർ പുതിയ ഘടന രൂപീകരിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു.കിപ് ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ആർ.ബാലകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ഏരിയയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു കൊണ്ട് യോഗത്തിൽ പങ്കെടുത്തവർ സംസാരിച്ചു.ശേഷം വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.ഏരിയക്ക് 55000 രൂപ വരവും 58588 രൂപ ചെലവും ഉണ്ടായി.3588 രൂപ കമ്മിയാണ്.കമ്മി വന്ന തുക ആറ് യൂണിറ്റുകളും തുല്യമായി നൽകാൻ തീരുമാനിച്ചു.വരവ് ചെലവ് കണക്കുകൾ അംഗീകരിച്ചതിന് ശേഷം കിപ് മേപ്പയൂർ ഏരിയാ കമ്മറ്റി പ്രവർത്തനം അവസാനിപ്പിച്ചതായി ചെയർമാൻ അറിയിച്ചു.ഏരിയ സെക്രട്ടറി കെ. അബ്ദുറഹ്‌മാൻ സ്വാഗതവും ട്രഷറർ ഹംസ കാട്ടുകണ്ടി നന്ദിയും പറഞ്ഞു. പുതിയ സോണൽ സംവിധാനത്തിൽ മേപ്പയ്യൂർ പാലിയേറ്റീവ് കെയർ,ശാന്തി പയ്യോളി, സാന്ത്വനം തുറയൂർ,കൈൻഡ് കീഴരിയൂർ,പ്രതീക്ഷ അരിക്കുളം എന്നീ ക്ലിനിക്കുകൾ കൊയിലാണ്ടി സോണിന് കീഴിലും,ക്രസന്റ് മുയിപ്പോത്ത് പേരാമ്പ്ര സോണിന് കീഴിലുമാണ് പ്രവർത്തിക്കുക. കിപ് മേപ്പയ്യൂർ ഏരിയയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങളിൽ സഹകരിച്ച മുഴുവൻ യുണിറ്റുകൾക്കും വളണ്ടിയർമാർക്കും യൂണിറ്റ് നന്ദി അറിയിച്ചു.