ഇന്ന് ലോക പിതൃദിനം, ഓരോ വീട്ടിനും കാവലും ഉറപ്പുമാണ് അച്ഛൻ, കുടുംബത്തിൻ്റെ ഉയർച്ചക്കുള്ള അധ്വാന വിയർപ്പും സ്നേഹവും നൽകി കുടുംബത്തെ മെനയുന്ന ശില്പിയാണയാൾ, ജീവിത വഴികളിൽ തിരിച്ചടികൾ നേരിടുമ്പോൾ പതറി പോകുന്ന പിതാക്കൻമാരുണ്ട്, താൻ ജൻമം നൽകിയ മക്കൾ ജീവിതത്തിന് മുൻപിൽ പകച്ചു നിൽക്കുമ്പോൾ മുന്നെ കുട്ടിത്തത്തിൽ കൈ പിടിച്ച് നടത്തിച്ചതുപോലെ ഇപ്പോഴും മകൻ്റെ ഓരോ ചലനത്തിനും കൂട്ടിരുന്നു കാക്കുന്ന നിരവധി അച്ഛൻമാരുണ്ട് . അതിൽ ഒരാളാണ് ചുണ്ടർകണ്ടി കുഞ്ഞിക്കേളപ്പൻ
മുപ്പത് വർഷം മുമ്പ് അപകടത്തെ തുടർന്ന് നട്ടെല്ലിന് ക്ഷതംപറ്റി കിടപ്പിലായ മകന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അച്ഛന് ലോക പിതൃദിനത്തിൽ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ സ്നേഹാദരം.നരക്കോട് ചുണ്ടർകണ്ടി മീത്തൽ അശോകന്റെ അച്ഛൻ കുഞ്ഞിക്കേളപ്പനേയാണ് കൈൻഡ് ആദരിച്ചത്.ഡ്രൈവറായി ജോലി ചെയ്യവേ ഇരുപത്തിരണ്ടാം വയസ്സിലാണ് അശോകന് അപകടം പറ്റിയത്.മകൻ കിടപ്പിലായതോടെ കൂലിപ്പണിക്കാരനായ കുഞ്ഞിക്കേളപ്പൻ പിന്നീട് ജോലിക്കൊന്നും പോകാതെ മുഴുവൻ സമയവും അശോകനെ പരിചരിച്ച് വീട്ടിൽ തന്നെ കഴിയുകയാണ്. കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ കുഞ്ഞിക്കേളപ്പനെ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് ഉപഹാരം നൽകി.കൈൻഡ് രക്ഷാധികാരി ഇടത്തിൽ ശിവൻ മാസ്റ്റർ,വൈസ് ചെയർമാൻ ശശി പാറോളി,സെക്രട്ടറി യു.കെ അനീഷ് , കെ.അബ്ദുറഹ്‌മാൻ, അർജുൻ ഇടത്തിൽ എന്നിവർ സംബന്ധിച്ചു.*
വെച്ച് നടന്ന വാഹനാപ നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ മകന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രിയപ്പെട്ട അച്ഛന്**സ്നേഹാദരം**KIND PALLIATIVE CARE KEEZHARIYUR*